Monday, December 28, 2009

MULLANKOLLI










Tuesday, November 3, 2009

private practice

കേരളത്തിന്റെ ആരോഗ്യ മന്ത്രി വളരെ കൊട്ടി ഘോഷിച്ചു കേരള ജനതയ്ക്ക്
ചെയ്ത ഒരു മഹത്തായ സേവനമാണ് ഡോക്ടര്‍ മാരുടെ പ്രൈവറ്റ് പ്രക്ടിസ്‌
നിരോധനം.എന്താണ് മന്ത്രി അത് കൊണ്ട് ഉദ്ദേശിച്ചത് എന്നറിയില്ല.പാവ പെട്ട
രോഗികള്‍ക്ക് ഒരു സഹായമാവട്ടേ എന്ന് കരുതിയാനെന്കില്‍ തീര്‍ച്ചയായും
മന്ത്രിക്കു തെറ്റ് പറ്റി എന്ന് വേണം കരുതാന്‍.കാരണം ഒരു പത്തു പേര്‍ക്ക്
അതിന്റെ ഗുണം കിട്ടിയാല്‍ ബാകി തൊന്നുറു പേര്കും അത് വന്‍ നഷ്ടമാണ്
വരുത്തിയിരിക്കുന്നത് എന്ന് മന്ത്രി മനസ്സിലാകിയാല്‍ നല്ലത്.

കാരണം നമ്മുടെ എല്ലാ പ്രധാന ഹോസ്പിറ്റലുകളിലും ആവശ്യത്തിനു ഡോക്ടര്‍മാരുംസ്റ്റാഫുകളും ഇല്ല എന്നത് ഒരു സത്ത്യമാണ്.അങ്ങനെ വരുമ്പോള്‍ എല്ലാ രോഗികളെയും ഉള്‍ക്കൊള്ളാന്‍ നമ്മുടെ ആശുപത്രികള്‍ക്ക് കഴിയില്ല.കൂടുതല്‍ പേരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും.അതിന്റെ പ്രധാന തെളിവാണ് ഡോക്ടര്‍ മാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ അനുഭവപ്പെടുന്ന രോഗികളുടെ വന്‍ തിരക്ക്.ആയിരകണക്കിന് രോഗികളാണ് ഇങ്ങനെ ചികിത്സ തേടുന്നത്‌.ഇനി മന്ത്രി ഉദ്ദേശിക്കുന്നത് പോലെ എല്ലാവരും ഗവ :ആശുപത്രികളില്‍ പോയാല്‍ തന്നെ ഏറ്റവും വില കുറഞ്ഞ ഏതെങ്കിലും മരുന്നല്ലാതെകാര്യ പെട്ട ഒരു മരുന്നും അവിടെ നിന്ന് കിട്ടില്ല.അത് രോഗി പുറത്തു നിന്നും വാങ്ങേണ്ടി വരുംഅപ്പോള്‍ രോഗിയുടെ ലാഭം ഡോക്ടര്ക് കൊടുക്കുന്ന ഫീസ്‌ മാത്രമാണ്.അതിനു അയാള്‍ അനുഭവിക്കേണ്ട യാതനകള്‍ മനസ്സിലാകണമെങ്കില്‍ മന്ത്രി മന്ത്രി സ്ഥാനം ഒഴിവാകിഒരു സാധാരണ ആളായി നമ്മുടെ ഏതെങ്കിലും ഒരു പ്രധാന ആശുപത്രിയില്‍ ചികിത്സ തേടി പോയാല്‍ മതി.എത്ര വലിയ അസുഖം ഉള്ള ആളായാലും ഒരു സ്കാനിംഗ് ഉടനെ ചെയ്യണമെങ്കില്‍ പുറത്തുള്ള സ്വകാര്യ ലാബില്‍ പോവേണ്ടിവരും.അപ്പോള്‍ നിങ്ങള്‍ കരുതും ആശുപത്രിയിലെ ലാബില്‍ വന്‍ തിരക്കാവും എന്ന്.അവിടെ പോയാല്‍ഒന്നുകില്‍ അത് തുറന്നിട്ടുണ്ടാവില്ല അല്ലെങ്കില്‍ കേടായിട്ടുണ്ടാവും അതും അല്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തി സമയം കഴിഞ്ഞിട്ടുണ്ടാവും.പ്രവര്‍ത്തി സമയം എന്ന് പറഞ്ഞാല്‍ എത്ര മനിക്കൂരാനെന്നു ആരോടെങ്കിലും ചോദിച്ചാല്‍ അറിയാന്‍ കഴിയും.ചിലപ്പോള്‍ ഒരു ദിവസം നാലോ അഞ്ചോ മണിക്കൂര്‍ മാത്രം ആവും.നമുക്ക് കിട്ടുന്ന ഡേറ്റ് ചുരുങ്ങിയത് ഒരു മാസമെന്കിലും കഴിഞ്ഞാവും.പണം ഇല്ലാത്തവര്‍ അപ്പോഴേക്കും മരിച്ചിട്ടില്ലെന്കില്‍ അന്ന് ചികിത്സ നടത്താം.

നമുക്ക് ഡോക്ടര്‍ മാര്‍ വളരെ പരിമിതമാണ്.അപ്പോള്‍ ഉള്ളവരുടെ സേവനം കൂടുതല്‍സമയം കിട്ടുകയാണെങ്കില്‍ കുറച്ചു പണം നഷ്ടപെട്ടാലും അതല്ലേ നല്ലത്.പ്രൈവറ്റ് പ്രക്ടിസ്‌ കൊണ്ട് എല്ലാം ഗുണങ്ങള്‍ ആണ് എന്നൊന്നും എനിക്കും അഭിപ്രായംഇല്ല.ധാരാളം കുഴപ്പങ്ങളും ഉണ്ട്.അത്തരം പ്രശ്നങ്ങള്‍ എന്താണെന്ന് പഠിച്ചുഅതിനു ഒരു പരിഹാരം കാണുകയാവും നല്ലത്.ആശുപത്രികളില്‍ ചെല്ലുന്നരോഗികളോട് ചില ഡോക്ടര്‍ മാര്‍ എങ്കിലും മറ്റൊരു തരത്തില്‍ പെരുമാറുന്നുണ്ട്.പക്ഷെ എല്ലാവരും അങ്ങനെയല്ല.നാം സ്ഥിരമായി കാണിക്കുന്ന ഡോക്ടര്‍ ടുട്ടിയില്‍ ഇല്ലാത്ത സമയത്താണ് നമുക്ക് അസുഖം കൂടുന്നത് എങ്കില്‍ അദ്ധേഹത്തിന്റെ വീട്ടില്‍ പോവുകയാണ് ഏക മാര്‍ഗം.ഇനി അതിനു സാദ്യമല്ല.ഒന്നുകില്‍ ടുട്ടിയില്‍ ഉള്ള ഡോക്ടറെ കാണിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍പോവുകയോ വേണം.ഇവര്‍ക്ക് ചിലപ്പോള്‍ നമ്മുടെ അസുഘതിന്റെ സ്വഭാവംമനസ്സിലാകാന്‍ സ്ഥിരം ഡോക്ടരുടെത് പോലെ കഴിഞ്ഞെന്നു വരില്ല.

മെഡിക്കല്‍ കോളേജില്‍ ഉള്ള ഒരു സ്പെഷലിസ്റ്റ്‌ ഡോക്ടറെ കാണാന്‍ അദ്ധേഹത്തിന്റെ ഒപിയില്‍ കാലത്ത് മൊതല്‍ കാത്തു നില്കണം.അത് ദൂരെ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക്ചിലപ്പോള്‍ തലേ ദിവസം തന്നെ വരേണ്ടി വരുന്നു.അതിന്റെ പ്രായോകിക ഭുദ്ദിമുട്ടുകളുംസാമ്പത്തിക ഭാദ്യതകളും നോക്കുമ്പോള്‍ ഒരു ഫോണ്‍ കോളില്‍ ബുക്ക്‌ ചെയ്തു അദ്ദേഹം പറയുന്ന സമയത്ത് അവിടെ എത്തി അദ്ധേഹത്തെ കാണുകയാവും ഒരു സാധാരണകാരന് ലാഭം.

Saturday, September 19, 2009

Ead mubarak

All readers my happy ead mubarak

Tuesday, April 28, 2009

പ്രതികരണം കടുക്കുമ്പോള്‍

എന്റെ ബ്ലോഗ്‌ വായിച്ച ഉല്ലാസിനു എന്ത് കൊണ്ടാണ് ദേഷ്യം വന്നത്
എന്നറിയില്ല.ഞാന്‍ ഉദ്ദ്യേശിച്ചത് ഒരു വലിയ തെറ്റ് ചെയ്ത ഒരാളെയാണ്
ഇങ്ങനെ ചെയ്യുന്നത് എങ്കില്‍ അതിനെ നമുക്ക് ന്യായീകരിക്കാം.ഇത് മന്‍മോഹന്‍ സിംഗിനെ
പോലെ ഒരു വ്യക്തിയെ ഇങ്ങനെ ചെയ്യുമ്പോള്‍ അതും ഒരു കാര്യവും ഇല്ലാതെ
ചെയ്യുന്നതിനെ ഒരിക്കലും ന്യായീകരിക്കരുത്.ഇത് ചെയ്ത വ്യക്തി തന്നെ പറഞ്ഞിരിക്കുന്നു
പ്രശസ്തിക്കു വേണ്ടിയാണ് ഇത് ചെയ്തത് എന്ന്.ഒരു താല്‍ക്കാലിക പ്രശസ്തിക്കു വേണ്ടി
നമ്മുടെ നാടിന്റെ പ്രധാന മന്ത്രിയെ ഷൂ എറിഞ്ഞു അബമാനിച്ച ഒരാളെ ഉല്ലാസ് എങ്ങിനെയാണ്
കാണുന്നത് എന്നെനിക്കു അറിയില്ല.അവനു പ്രശസ്തിക്കു മറ്റെന്തെല്ലാം മാര്‍ഗങ്ങള്‍ ഉണ്ട്.ഉല്ലാസിനെ
പോലെ ഉള്ളവര്ക് ഇഷ്ടപെട്ടില്ലെന്കിലും എന്റെ കാഴ്ചയില്‍ അത്തരം ആളുകളെ ഇന്ത്യന്‍
ജനത കല്ലെറിയുക തന്നെ വേണം.
ഉല്ലാസിനോട് എനിക്ക് ഒരു അപേക്ഷ ഉള്ളത് മനസ്സില്‍ നിന്നും അത്തരം
ചിന്തകളെ ഒഴിവാക്കി അതിന്റെ ഭവിഷത്തുകളെ ഒന്ന് മനസ്സിലാക്കി
ഒരു നല്ല ഇന്ത്യന്‍ പൌരനായി ജീവിക്കാന്‍ ശ്രമിക്കുക.ഇല്ലെങ്കില്‍ നാളത്തെ
ഭാവിയില്‍ ചെരുപ്പ് ഇടാതെ നമ്മള്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടി വരും

Sunday, April 26, 2009

shoo attack

ഇറാക്കില്‍ വെച്ച് ബുഷിന്‌ ഷൂ ഏറു കിട്ടിയത് കണ്ടപ്പോള്‍
ഏറെ സന്തോഷിച്ചവരാണ് നാം.കാരണം ഏതൊരു മനുഷ്യനും
മനസ്സാല്‍ അത്രയ്ക്ക് വെറുക്ക പെട്ട ഒരു മനുഷ്യനാണ് ബുഷ്.
അത് ചെയ്ത മുന്തളിരിനെ എല്ലാ മാധ്യമങ്ങളും ജനങ്ങളും
വാനോളം പുകഴ്ത്തുകയും ചെയ്തു.ആ പ്രശംസ കിട്ടാന്‍ വേണ്ടിയോ
ജനശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടിയോ നമ്മുടെ ഇന്ത്യയിലും അത്തരം
സംഭവങ്ങള്‍ ഉണ്ടായി.ഇപ്പോള്‍ അത് ഒരു തുടര്‍ കഥ ആയികൊണ്ടിരിക്കുന്നു.
ഇന്ത്യന്‍ മണ്ണില്‍ വെച്ച് തന്നെ നമ്മുടെ ആഭ്യന്തര മന്ത്രിക്കും പ്രതിപക്ഷ നേതാവിനും
ആ അനുഭവം ഉണ്ടായി.ഇപ്പോള്‍ ഇതാ നമ്മുടെ പ്രധാന മന്ത്രിക്കും.
നമ്മുടെ ജനാധിപത്യം നമുക്ക് ധാരാളം അവകാശങ്ങള്‍
അനുവദിച്ചു തരുന്നുണ്ട്.അതില്‍ ഏറ്റവും പ്രധാനം പ്രതികരിക്കാനുള്ള
സ്വാതന്ത്ര്യം ആണ് എന്നാണു എനിക്ക് തോന്നുന്നത്.അത് എത്ര വലിയ നേതാവ്
ആണെന്കിലും ഒരു തെറ്റ് ചെയ്‌താല്‍ നമുക്ക് അതിനു എതിരെ പ്രതികരിക്കാം.
പക്ഷെ അതിനു നാം തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ ഇപ്പോള്‍ വളരെ അതികം
കടന്നു പോവുന്നു എന്നതാണ് സത്യം.എന്തിനു വേണ്ടിയാനെന്കിലും ഷൂ
എരിയുന്ന ഒരു രീതി അതും നമ്മുടെ നാട് ഭരിക്കുന്ന മന്ത്രിമാര്‍കെതിരെ
ചെയ്യുമ്പോള്‍ മറ്റു രാജ്യങ്ങള്‍ നമ്മുടെ നാടിനെയും ഭരണ കര്താക്കളെയും
എങ്ങനെയാണെന്ന് കാണുക എന്നും നാം ആലോചിക്കേണ്ടത് ആവശ്യം ആണ്.
ഞാന്‍ ഒരു പ്രവാസി ആയതു കൊണ്ടാവാം ഇങ്ങനെ എന്നെ ചിന്തിപ്പിക്കുന്നത്.
ഇത് നമ്മുടെ നിയമത്തിന്റെ അപര്ര്യാപ്തധ കൊണ്ടാണോ ഇത് ആവര്‍ത്തിക്കുന്നത്
എന്ന് നമ്മുടെ നിയമ പാലകര്‍ പരിശോധിക്കണം.കാരണം ആഭ്യന്തര മന്ത്രിയെ
ഷൂ എറിഞ്ഞപ്പോള്‍ തന്നെ എല്ലാവര്‍കും പാടമാകുന്ന ഒരു ശിക്ഷ കൊടുക്കാന്‍
കഴിഞ്ഞിരുന്നു എങ്കില്‍ ഒരു പക്ഷെ ഇതിനെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു.
നേതാക്കള്‍ വേണ്ട എന്ന് പറഞ്ഞാലും ചെയ്ത തെറ്റിന് തക്കതായ ശിക്ഷ കൊടുക്കണം.
ഇല്ലെങ്കില്‍ ഇനിയും ഇത് തുടര്‍ന്ന് കൊണ്ടേ ഇരിക്കും.എന്തായാലും ജനങ്ങള്‍
പ്രതികരണത്തിന് മറ്റെന്തെന്കിലും മാര്‍ഗങ്ങള്‍ കാണട്ടെ.


SHOO ATTACK

Saturday, March 14, 2009

നെല്ലിക്കര.

NELLIKKARA
കാളികാവില്‍ നിന്നും നിലംബൂര്‍ റോഡില്‍ ഏഴു കിലോ മീറ്റര്‍ ചെന്നാല്‍ കല്ലാമൂല എന്നാ ഒരു ചെറിയ അങ്ങാടിയില്‍ എത്തും.അവിടെ നിന്നും തിരിഞ്ഞു കുറച്ചു ദൂരം പോയാല്‍ നെല്ലിക്കര എന്നാ പേരില്‍ ആറിയ പെടുന്ന കാട്ടു ചോലയില്‍ എത്തും.പ്രക്രതി രമണീയമായ കാനന ഭങ്ങിയും അസ്വതിച്ചു ചോലയിലൂടെ ഉള്ള ട്രക്കിന്ഗ് ഒരിക്കലും മറക്കാത്ത ഒരു അനുഭവം ആണ്.ചോലയിലൂടെ ഉള്ള യാത്ര വളരെ റിസ്ക് ആണെന്കിലും കുറച്ചു മുകളില്‍ എത്തിയാല്‍ അതി മനോഹരമായ ഒരു സ്വിമ്മിംഗ് പൂള്‍ പോലെ യുള്ള ഒരു ചെറു തടാകം ആണ് .യാത്രയുടെ എല്ലാ ക്ഷീണവും അതിലൊന്ന് മുങ്ങിയാല്‍ തീരും.ചോലയിലൂടെ അല്ലാതെ തന്നെ അവിടെ എത്താന്‍ റോഡു ഉണ്ടെന്‍കിലും ട്രക്കിന്ഗ് ഇഷ്ടപെടുന്ന ആളുകള്‍ക്ക് ചോല യാത്ര ഒരു അവിസ്മരണീയ ഓര്മ ആയിരിക്കും എന്നതില്‍ ഒരു സംശയവും ഇല്ല.തടാകത്തില്‍ നിന്നും കുറച്ചു കൂടി മുകളില്‍ എത്തിയാല്‍ ഒരു പാറ മടയുണ്ട് .ശരിക്കും ഒരു കാര്‍ ഷെഡ് പോലെ നില്‍കുന്ന അതിന്റെ അകത്തു മഴ പെയ്താലും നനയാതെ നില്‍കാം.പക്ഷെ രാത്രി താങ്ങാന്‍ പറ്റില്ല.കാരണം, എപ്പോള്‍ വേണം എങ്കിലും മല വെള്ളം വരും .ചോലയില്‍ വെള്ളം ഉയര്‍ന്നാല്‍ പിന്നെ അതില്‍ നിന്നും, പുറത്തു കടക്കാന്‍ കഴിയില്ല.അത് അവിടെ അല്ലെന്കിലും ചോലയില്‍ പോയാല്‍ മല വെള്ളത്തെ ഇപ്പോഴും ശ്രദ്ധിക്കണം.നമുക്ക് ഒരിക്കലും രക്ഷപെടാന്‍ പറ്റില്ല.കാരണം നമ്മള്‍ വിചാരിക്കുന്നതിലും പെട്ടെന്ന് വെള്ളം ഉയരും.അതിനാല്‍ ചെറിയ ഒരു നിറ വിത്യാസമോ ഒഴുക്കിന്റെ ശബ്ദം കൂടുകയോ ചെയ്‌താല്‍ ഉടനെ തന്നെ സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് കയറി നില്‍ക്കണം.കഴിവതും തിരിച്ചു പോരാനുള്ള വഴിയിലേക്ക്.ഒരിക്കല്‍ ഞങ്ങള്‍ക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്.അന്ന് പക്ഷെ ഞങ്ങള്‍ ഭാഗ്യത്തിന് തിരിച്ചു പോരുകയായിരുന്നു.റോഡിലേക്ക്‌ കയറുന്ന സ്ഥലത്ത് ആണ് ഞങ്ങള്‍ നിന്നിരുന്നത്.ഞങ്ങളുടെ വസ്ത്രങ്ങളും മറ്റു സാധനങ്ങളും ചോലയിലുള്ള പാറയില്‍ ആയിരുന്നു.ആരോ വെള്ളത്തിന്‌ കളര്‍ വ്യത്യാസം വരുന്നുണ്ട് പെട്ടെന്ന് കയറാം എന്ന് പറഞ്ഞു.ഞങ്ങള്‍ മുന്‍ കരുതല്‍ എടുത്തു നികുന്നത് കൊണ്ട് പെട്ടെന്ന് കിട്ടിയ സാധനങ്ങള്‍ എല്ലാം എടുത്തു ഞങ്ങള്‍ കരക്ക്‌ കയറി.നിമിഷ നേരം കൊണ്ടു അതുവരെ ശാന്തമായി ഒഴുകിയ ചോല കളരെല്ലാം മാറി പെട്ടെന്ന് കുത്തി ഒലിക്കുന്ന ഒരു കാട്ടു ചോലയായി മാറി.അഞ്ച് മിനിട്ട് മുന്‍പാണ് അത് സംഭവിചിരുന്നതെന്കില്‍ ഒരു പക്ഷെ ഈ ബ്ലോഗ് എഴുതാന്‍ ഞാന്‍ ഉണ്ടാവുമായിരുന്നില്ല.അതുപോലെ എന്റെ സുഹൂര്തുക്കളും.എല്ലാം ദൈവത്തിന്റെ അനുഗ്രഹം.അപകടം പതിയിരിക്കുന്നുന്ടെന്കിലും എല്ലാവരും ഇന്നും കാടിനേയും കാടിന്റെ ഭനങിയേയും ഇഷ്ടപ്പെടുന്നു.നമ്മള്‍ എത്ര വലിയ മാനസിക സന്കര്‍ഷം അനുഭവിക്കുന്നുന്ടെകിലും കാട്ടില്‍ എത്ത്ത്യാല്‍ തിരിച്ചു പോകുന്നത് വരെ നമ്മള്‍ എല്ലാം മറക്കും എന്നത് പ്രക്രതിയുടെ വിസ്മയം.നമുക്ക് ചുറ്റും ഇത്തരം ധാരാളം സ്ഥലങ്ങള്‍ ഉണ്ടെന്‍കിലും ആരും അതിനെ ജനങ്ങളിലേക്ക് എത്തിക്കാന്‍ മുതിരാറില്ല.ഒരു പ്രാവശ്യം എങ്കിലും ഇവിടം സന്ദര്‍ശിക്കൂ.ഒരിക്കലും നിങ്ങള്‍ ഇതിനെ തള്ളി പറയില്ല.,

Friday, March 13, 2009

boyfriend girlfriend

ഒരു ഗേള്‍ ഫ്രെണ്ടോ , ബോയ് ഫ്രെണ്ടോ ഇല്ലെങ്കില്‍ എന്തോ ഒരു നഷ്ടം ആണെന്ന് വിജാരിക്കുന്നു നമ്മുടെ പുതു തലമുറ.അതിനെ ന്യായീകരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല.നല്ല രീതിയില്‍ ആണെന്കില്‍ നല്ലതാണ് എന്നാണു എന്റെയും അഭിപ്രായം.നല്ലൊരു ഫ്രെണ്ട്ഷിപ് ആണ് ഉദ്ദേശിക്കുന്നത് എങ്കില്‍.പക്ഷെ എല്ലാവരും അങ്ങനെ ഉദ്ദേശിക്കുന്നില്ല എന്നതാണ് സത്യം.ബ്ലുടൂത് വഴിയും മറ്റും വ്യാപകമായി പ്രചരിക്കുന്ന വീടിയോകളില്‍ നിന്നും മനസ്സിലാകുന്നത്‌ സ്വന്തം കാമുകനുമായോ പരിച്ചയക്കാരനുമായോ നടത്തുന്ന കാമ കേളികളാണ്.കൂടുതലും പെണ്‍കുട്ടികള്‍ അറിയാതെയാവും ഇതെല്ലാം എടുക്കുന്നത്.വലിയ വീഡിയോ കാമറകളെ പോലും വെല്ലുന്ന കാമറ ഉള്ള മൊബൈല്‍ ഫോണുകള്‍ ഇറങ്ങി കൊണ്ടേ ഇരിക്കുന്നു.എത്ര വലിയ കൌന്സല്‍ിംഗ് നടത്തിയാലും നന്നാവാത്ത ഒരു കിരാത സമൂഹം നമുക്കിടയില്‍ ജീവിക്കുന്നു എന്നാ സത്യം നമ്മള്‍ മനസ്സിലാകണം.വഴി വിട്ട രീതിയില്‍ നടക്കുന്ന നമ്മുടെ പെണ്‍കുട്ടികള്‍ തന്നെ ഇതില്‍ മുന്‍കരുതല്‍ എടുക്കുകയാണ് ഇതിനു ഏക പോംവഴി.എത്രയോ തവണ ടീവി വഴിയും മറ്റു മാദ്യമങ്ങള്‍ വഴിയും ഇതെല്ലാം കാണിച്ചിട്ടും ചര്‍ച്ച ചെയ്തിട്ടും ഇപ്പോഴും അത് തന്നെ നടക്കുന്നു.അത് നമ്മുടെ കുട്ടികള്‍ മനസ്സിലാക്കി അതില്‍ നിന്നും വിട്ടു നില്‍ക്കുന്നത് വരെ അത് തുടരും എന്നതില്‍ ഒരു സംശയവും ഇല്ല.മാന്യമായി വസ്ത്രം ധരിച്ചു നല്ല രീതിയില്‍ നടക്കുന്ന ഒരു കുട്ടിയുടെയും വീഡിയോയും ഫോട്ടോയും ഒന്നും പ്രച്ചരിക്കുന്നില്ല എന്നതാണ് സത്യം.അത് കണ്ടാലും ഇനി ആ കുട്ടിക്കും മറ്റുള്ളവര്കും അത് ഒരു പ്രശ്നമാവുന്നില്ല.അപ്പോള്‍ എന്തുകൊണ്ടും നല്ലത് അങ്ങനെ നടക്കുകയാണ്.എന്തായാലും വിവാഹത്തിനു മുന്‍പുള്ള iththaram ബന്ധങ്ങള്‍ ഒരിക്കലും നല്ലതല്ല.വിവാഹത്തിന് ശേഷം ഭര്‍ത്താവുമായി മാത്രം ചെയ്യേണ്ട അത്തരം കാര്യങ്ങള്‍ അതിനു മുന്‍പ് ചെയ്യുന്നത് അതിന്റെ പവിത്രതയാണ് നഷ്ടപ്പെടുത്തുന്നത്.അതും നമ്മള്‍ വിദേശത്ത് നിന്ന് കടം കൊണ്ടതാവാം.അതിനു വീണ്ടും വീണ്ടും മാറ്റങ്ങള്‍ വന്നു വിവാഹത്തിന് തന്നെ പ്രസക്തി നഷ്ടപ്പെടുന്ന ഒരു കാലം വിടെശങ്ങളിലെത് പോലെ നമ്മെയും കാത്തിരിക്കുന്നു എന്നുവേണം കരുതാന്‍.അങ്ങനെ സംഭവിച്ചാല്‍ ഉണ്ടാകുന്ന ഭവിഷത്ത് എന്താണെന്ന് നമുക്ക് ഊഹിക്കാതെ തന്നെ അറിയാം. BOYFRIEND GIRLFRIEND

Thursday, March 12, 2009

യുവ തലമുറ.

വിദേശ രാജ്യങ്ങളില്‍ സ്ത്രീയുടെ നഗ്നത എന്നത് വളരെ ചെറിയ മൂന്നു പീസ് തുണിയില്‍ അവര്‍ ഒതുക്കി തുടങ്ങി.വരും കാലങ്ങളില്‍ അതും അവര്‍ ഉപേക്ഷിചേക്കാം.ഒരു പക്ഷെ ചില രാജ്യങ്ങളില്‍ എങ്കിലും അതും ഉപേക്ഷിച്ച പോലെയാണ്.നമ്മുടെ സ്ത്രീകള്‍ അങ്ങനെ ആവുമോ എന്ന ഒരു പേടി എപ്പോഴും നമ്മള്‍ക്ക് വേണം.അവിടം വരെ എത്തും മുന്‍പേ അത് തടയേണ്ടതാണ്.ഇത്രയും പറയാന്‍ കാരണം ചില വെബ് സൈറ്റുകളില്‍ കണ്ട വിദേശ ഇന്ത്യന്‍ വിദ്യാര്‍തികളുടെ ബീച്ചിലും പാര്കിലും ഒക്കെയുള്ള ഫോട്ടോകളാണ്.വിദേശത്ത് ചിലപ്പോള്‍ അത് ഒരു പുതുമ ആവില്ല.എന്നാല്‍ സ്വന്തം ശരീരം മറ്റുള്ളവര്‍ കാണുന്നതിന് അവര്‍ക്ക് ഒരു പ്രശ്നവും ഇല്ലെന്കില്‍ അവര്‍ അത് ഇന്ത്യയിലേക്കും എത്തിക്കും എന്നുള്ളതില്‍ ഒരു സംശയവും ഇല്ല.അതെല്ലാം കണ്ടു അനുകരിക്കാന്‍ കാത്തു നില്‍കുന്ന നമ്മുടെ യുവ തലമുറ തീര്‍ച്ചയായും അങ്ങനെ ചെയ്യും എന്നുള്ളതില്‍ ഒരു സംശയവും വേണ്ട.ഇന്ത്യയില്‍ തന്നെ ഗോവ, മദ്രാസ്,മുംബയ് എന്നിവിടങ്ങളിലെ ബീച്ച്ചുകളില്‍ ഇപ്പോള്‍ തന്നെ നമുക്ക് അത്തരം പരിഷ്കാരികളായ ഭാരത സ്ത്രീകളെ കാണാം.ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധി ഇനി ചിലപ്പോള്‍ നമ്മള്‍ അവിടങ്ങളില്‍ കാണേണ്ടി വന്നേക്കാം.മലയാളികള്‍ അത്രത്തോളം എത്തുമോ എന്നത് സംശയമാനെന്കിലും നമ്മള്‍ കരുതിയിരിക്കണം.നമുക്കുമുണ്ട് അത്തരം ഒരു ബീച്ച്.കോവളം.മലയാളി സമൂഹം അത്തരം കാര്യങ്ങളില്‍ കുറച്ചു പിന്നോട്ട് ആണെന്കിലും അനുകരണ ശേഷി നമ്മിലും കൂടി വരികയാണ്.ധരിക്കുന്ന വസ്ത്രതിലൂടെ മറ്റുള്ളവര്‍ തങ്ങളുടെ ശരീര വടിവുകള്‍ കാണണം എന്ന് അവരും ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു.പാവാടയും ബ്ലൌസും ച്ചുരിടാരിനും,ചുരിദാര്‍ ജീന്‍സും ടീ ഷര്‍ട്ടും ആയി നില്കുന്നു.അത് എത്രത്തോളം ഇരുകിയതാനെന്കില്‍ അത്രയും നല്ലത്.ഇതൊന്നും ഉപയോകിക്കരുത് എന്നൊന്നും പറയുന്നില്ല.അത് കുറച്ചു ലൂസ് ആയാല്‍ എന്താ പ്രോബ്ലം.ആര്‍കും ഒരു പരാതിയും ഇല്ല.നമ്മുടെ ഭൂരി ഭാഗം പുരുഷന്‍ മാറും അത്തരം കുട്ടികളെ ഇഷ്ടപെടുന്നില്ല എന്നതാണ് സത്യം.ആ കാഴ്ച ചിലപ്പോള്‍ അവന്‍ ഇഷ്ട്ടപെട്ടെക്കാം.അതാണോ നമ്മുടെ സ്തീകള്‍ ആഗ്രഹിക്കുന്നത്. അത്തരം ഒരു സ്ത്രീയെ ജീവിതത്തിലേക്ക് കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്ന എത്ര പുരുഷന്മാര്‍ ഉണ്ടാവും നമ്മടെ സമൂഹത്തില്‍.വളരെ കുറച്ചേ ഉണ്ടാവൂ.മോഡേണ്‍ ആവുക എന്ന് പറഞ്ഞാല്‍ കൂടുതല്‍ പേരും വിചാരിച്ചിരിക്കുന്നത് അത്തരം ഡ്രസ്സ് ഇട്ടാലെ മോഡേണ്‍ ആവൂ എന്നാണു.ഒരു പുരുഷന്‍ ഉദ്ദേശിക്കുന്നത് ജീവിതത്തില്‍ അവളുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും ആണ് മോഡേണ്‍ ആവേണ്ടത്.ഇതെല്ലാം അറിയാത്തവരാണ് എല്ലാവരും എന്നും തോന്നുന്നില്ല.എന്നാലും അവര്‍ അങ്ങനെ നടക്കുന്നതാണ് നമ്മള്‍ ഭയക്കേണ്ടത്.

Wednesday, March 11, 2009

New genaration

നമ്മുടെ നാട്ടില്‍ നടക്കുന്ന ഫാഷന്‍ ഷോകളിലും കാംബസുകളിലും ഹൈ ടെക് പാര്‍ട്ടികളിലും എല്ലാം ഇപ്പോള്‍ തന്നെ വിദേശ ഡ്രെസ്സിംഗ് ഒരു കുലീനതയുടെ സിംബല്‍ ആയി മാരിയിടുണ്ട് എന്നതാണ് വാസ്തവം.ചിലപ്പോള്‍ ഇത് ഉപയോകിക്കുന്ന ചുരുക്കം ചില ആളുകള്‍ മാത്ത്രമേ ഇത് കണ്ടു മറ്റുള്ള ആളുകള്‍ തങ്ങളില്‍ ആകര്‍ഷരാവണ്ണം എന്ന് ആഗ്രഹിക്കുന്നുടാവൂ.എന്നാല്‍ മറ്റുള്ളവരും ഏതെങ്കിലും കണ്ണുകളില്‍ ഒരു കാമ വസ്തു ആകുന്നുണ്ട് എന്നതാണ് വാസ്തവം.ഒരു സ്ത്രീക്ക് അവളുടെ ശരീരത്തില്‍ ഒരു പുരുഷനെ കീഴ്പെടുത്താന്‍ ഉള്ള സൌന്ദര്യം പ്രക്രതി അവള്‍ക്ക് നല്‍കിയിട്ടുണ്ട്.അത് ലോക നിയമമാണ്.എല്ലാ ജീവ ജാലങ്ങളിലും അത് ഉണ്ട് താനും.പുരുഷന് സ്ത്രീ വെറും ഒരു ഉപഭോഗ വസ്തു മാത്രമല്ല എന്നത് നേരാണ്.എന്നാല്‍ അതിനും കൂടി ഉള്ളതാണ് എന്നതാണ് സത്യം.അത് തിരിച്ചും പ്രയോഗിക്കാവുന്ന ഒരു വാക്കാണ്‌.പുരുഷന്‍ സ്ത്രീക്കും ഉപഭോഗ വസ്തുവാണ്.അങ്ങനെ പരസ്പരം ആകര്‍ഷണം തോന്നാന്‍ ഉള്ള പ്രത്യേകതകള്‍ രണ്ടു കൂട്ടര്കും പ്രകിര്ത്യ ഉണ്ട്.അത് പരസ്പരം കാണിച്ചു നടന്നാല്‍ തീര്‍ച്ചയായും അവര്‍ക്ക് സ്വാഭാവികമായും ആ ചിന്ത ഉണ്ടാവും.അതില്‍ സ്ത്രീകള്‍ക്ക് സാമൂഹികമായി ധാരാളം പരിമിതികള്‍ ഉണ്ട്.അവള്‍ അമ്മയാണ്,സഹോദരിയാണ്,മകളാണ്,ഭാര്യയാണ്.ഒരു മകനോ സഹോദരനോ അച്ചനോ ഭര്‍ത്താവിനോ അവരുമായി ബന്ധപെട്ട ഒരാളെ കാമ കണ്ണുകള്‍ കൊണ്ട് നോക്കുകയോ അനാവശ്യ കമണ്ട് പറയുകയോ ചെയ്‌താല്‍ അത് ഒരിക്കലും സഹിക്കാന്‍ കഴിയില്ല.അതിനു ഒരു പക്ഷെ പ്രതികരിക്കാന്‍ പോലും കഴിയില്ല എന്നതാണ് വാസ്തവം.തന്റെ കുടുംബത്തിലെ സ്ത്രീ അങ്ങനെ വസ്ത്രം ധരിക്കുന്നത് കൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്.ആയിരം കണ്ണുകളെ അടപ്പിക്കുന്നതിലും നല്ലത് ഒരാളെ നേരെ ആക്കുകയാണ്.പക്ഷെ പലപ്പോഴും കൂടുതല്‍ പെര്കും അത് പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാത്ത ഒരവസ്ഥയാണ് ഉണ്ടാവുക.അവിടെയാണ് നമ്മുടെ സ്ത്രീകള്‍ അത് കണ്ടറിഞ്ഞു നടക്കാന്‍ ശ്രദ്ധിക്കേണ്ടത്.ഇത് കേട്ടാല്‍ നമ്മുടെ യുവ താരങ്ങള്ക് ഒരു ചോദ്യം ഉണ്ടാവും.പുരുഷന്‍ എന്തിനാണ് അങ്ങനെ നോക്കുന്നത് എന്ന്.അതാണ്‌ ഞാന്‍ മുമ്പ്‌ പറഞ്ഞ പ്രകൃത്യാ മനുഷ്യന് ഉള്ള ഒരു സ്വഭാവം.

ന്യൂ തലമുറ.

നമ്മുടെ സമൂഹം ലോക രാഷ്ട്രങ്ങല്കിടയില്‍ എന്നും അഭിമാനാര്‍ഹമായ ഒരു സ്ഥാനം നിലനിര്‍ത്തിയിരുന്നു.മലയാളികളുടെ സംസ്കാരവും തനിമയും എന്നും കാത്തു സൂക്ഷിച്ചിരുന്ന ഒരു സമൂഹം നമുക്കുണ്ടായിരുന്നു.അതില്‍ പ്രധാനം മലയാളത്തിന്റെ ഒരു ഗ്രാമീണത ആയിരുന്നു.എന്നാല്‍ വളര്‍ന്നു വരുന്ന നമ്മുടെ തലമുറ അതില്‍ നിന്നെല്ലാം വ്യെത്ത്യസ്തമായി വിദേശ സംസ്കാരം കടം കൊണ്ട് ഒരു ഭയാനകമായ സ്ഥിധിയിലെക് നീങ്ങുകയാണ്.നമ്മള്‍ എന്നും പഴമയും കെട്ടി പിടിച്ചു നില്കണം എന്നൊന്നും അഭിപ്രായമില്ല.എല്ലാ കാര്യത്തിലും നമ്മള്‍ മറ്റുള്ളവരേക്കാള്‍ ഉയരെ നില്‍ക്കുക തന്നെ വേണം.പക്ഷെ അത് വസ്ത്ര ധാരന്നതിലും വിദേശ രാജ്യങ്ങളില്‍ കാണുന്ന ബോയ്ഫ്രെണ്ട് ഗേള്‍ഫ്രെണ്ട് സംസ്കാരവും ഉള്‍ക്കൊണ്ട്‌ ആവുന്നതിനെ ആണ് നാം ഭയക്കേണ്ടത്.അതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളുടെ മാറ്റമാണ്.അവരുടെ വസ്ത്ര ധാരണം.സ്തീകള്‍ക്ക് ഏറ്റവും വിലപ്പെട്ടത്‌ അവരുടെ രഹസ്യ ഭാഗങ്ങളാണ്.ഇപ്പോള്‍ തന്നെ അത് എത്രത്തോളം പുറത്തു കാണിക്കാം എന്നാ ഒരു മല്‍സരമാണ് നടന്നു കൊണ്ടിരിക്കുന്നത്.

Saturday, March 7, 2009

ചോക്കാട് കൂമ്പന്‍,

ഞങ്ങള്‍ വീണ്ടും ചാലിലൂടെ നടന്നു തുടങ്ങി.കുറെ ദൂരം നടന്നപോള്‍ വീണ്ടും ഞങ്ങള്‍ മറ്റൊരു വെള്ള റബര്‍ തോട്ടത്തില്‍ എത്തി.പഴയത് പോലെ ഇതും ഞങ്ങളെ ചതിക്കുമോ എന്ന് പേടിച്ചു,അതില്‍ കണ്ട വഴിയിലൂടെ ഞങ്ങള്‍ താഴേക്കു ഇറങ്ങാന്‍ തുടങ്ങി.താഴെ ഒരു പട്ടി കുറയ്ക്കുന്ന ഒച്ച കേള്‍കുന്നു .ഞങ്ങള്‍ താഴെ എത്തിയെന്ന് ഞങ്ങള്‍ക്ക് മനസിലായി .കുറെ താഴെ ഒരു ചെറിയ വെളിച്ചം കാണുന്നുണ്ട്.ഒരു സമാധാനം തോന്നി.ഞങ്ങള്‍ ഇറങ്ങി എത്തിയത് ഞങ്ങള്‍ കയറിയ പോലെ ഉള്ള മറ്റൊരു സ്ഥലത്ത് ആണ് ഞങ്ങള്‍ എത്തിയത്..പട്ടി കുറയ്ക്കുന്ന ഒച്ച കേട്ട് ആ വീട്ടില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്നു.അയാളോട് ചോദിച്ചപ്പോള്‍ ആണ് ഞങ്ങള്‍ എത്ത്യാ സ്ഥലം ഞങ്ങള്‍ക്ക് മനസിലായത്.ഞങ്ങള്‍ കയറിയ വഴിയുടെ മറ്റൊരു ഭാഗമാണ്.മനസിന്‌ ആശ്വാസം.ഞങ്ങള്‍ എഴുപതു ഏക്കര ലക്ഷ്യമാകി നടന്നു.ജബ്ബാരിണ്ടേ കയ്യിലുള്ള ഒരു ചെറിയ ടോര്‍ച്ച് മാത്രമാണ് ഞങ്ങള്‍ക്ക് ആശ്രയം. ഞങ്ങള്‍ രാത്രി വയ്കിയെന്കിലും ഞങ്ങളുടെ കുളി കടവ് ആയ ചെതെ കടവില്‍ എത്തി.അപ്പോള്‍ ആണ് ഞങ്ങള്‍ ഒന്ന് ഒന്ന് ഇരുന്നത്.അല്ലാഹുവിനോട് നന്ദി പറഞ്ഞു ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്ക് മടങ്ങി.

Friday, March 6, 2009

ചോകാട് കൂമ്പന്‍.

താഴെ ആനയുടെ അലറല്‍ കേട്ട്.ബാപു തിരിച്ചും ഒച്ചയുണ്ടാക്കി.ജബ്ബാര്‍ ഉടനെ അത് വിലക്കി.കാരണം ഞങ്ങള്‍ നില്‍കുന്ന സ്ഥലം ഒട്ടും സുരക്ഷിതമല്ല.അത് മുകളിലേക്ക് കയറി വന്നാല്‍ ഒരു രക്ഷയും ഇല്ല.സമയം വളരെ വ്യ്കിയിരിക്കുന്നു,ഞങ്ങള്‍ തിരിച്ചു പോവാന്‍ തീരുമാനിച്ചു.വന്ന വഴി വളരെ റിസ്ക് ഉള്ളതിനാല്‍ ഞങ്ങള്‍ വേറെ വഴിക്കാണ് പോവുന്നത്.ഫോറസ്റ്റ് വഴി വെള്ളം ഒഴുകിയ ചാല് വഴിയാണ് ഞങ്ങള്‍ ഇറങ്ങുന്നത്.കാരണം വഴി അറിയില്ല.കുറെ ദൂരം ഞങ്ങള്‍ നടന്നു.സമയം ഇരുട്ടി തുടങ്ങി.ഞങ്ങള്‍ സ്പീഡില്‍ നടത്തം തുടങ്ങി.പക്ഷെ രാത്രി ആയിട്ടും ഞങ്ങള്‍ എങ്ങും എത്തിയില്ല.ധാരാളം വന്യ ജീവികള്‍ ഉള്ള കാടാണ്.ഞങ്ങളുടെ കയ്യില്‍ വെളിച്ചം പോലും ഇല്ല,.അപ്പോഴാണ്‌ ഞങ്ങള്‍ക്ക് സമാധാനം നല്‍കുന്ന ഒരു സ്ഥലത്ത് ഞങ്ങള്‍ എത്തി .ഒരു റബര്‍ തോട്ടം.ഞങ്ങള്‍ അതിലേക്കു വരുന്ന വഴി നോക്കി നടന്നു.കുറെ നേരം നടന്നിട്ടും ഞങ്ങള്‍ക്ക് ഒരു വഴിയും കാണാന്‍ കഴിഞ്ഞില്ല.അങ്ങനെയും ഞങ്ങള്‍ക്ക് കുറെ നേരം നഷ്ടമായി.അതോടെ ഞങ്ങള്‍ക്ക് ആകെ പേടിയായി.

Thursday, March 5, 2009

ചോക്കാട് കൂമ്പന്‍.

വളരെ ആയാസപെട്ടാണ് ഞങ്ങള്‍ കയറുന്നത്.കുത്തനെ നില്‍കുന്ന പാറയില്‍ നില്‍കുന്ന പുല്ലുകളില്‍ പിടിച്ചാണ് ഞങ്ങള്‍ കയറുന്നത്.ഒന്ന് തെറ്റിയാല്‍ താഴെ ഭയങ്കര കൊക്കയാണ്.എന്തായാലും ഒന്നും പറ്റാതെ ഞങ്ങള്‍ മുകളില്‍ എത്തി.അരക്കൊപ്പം ഉയര്‍ന്നു നില്‍കുന്ന പുല്മെടാണ് ഞങ്ങളെ സ്വീകരിച്ചത്.അതിനു ഇടയിലുള്ള ചോലകളില്‍ നിന്നുള്ള വെള്ളം മാത്രമാണ് ഞങ്ങള്‍ക്ക് കിട്ടിയിരുന്നത്.എല്ലാവര്കും നല്ല വിശപ്പും ഉണ്ട്.അപ്പോഴാണ്‌ ജബ്ബാര്‍ ഞങ്ങള്‍ക്ക് മിടായി തന്നത്.ഒരു മിടായിക് അത്ര രുചി ഉണ്ടെന്നു ഞങ്ങള്‍ക്ക് അപ്പോഴാണ്‌ മനസ്സിലാകുന്നത്‌.ഇപ്പോഴും അതിന്റെ രുചി ഇപ്പോളും വായില്‍ നില്കുന്നു.മുകളില്‍ വിശാലമായ ഒരു പാരയുണ്ട്.നാല് പേര്‍ക്ക് സുഗമായി ഇരിക്കാന്‍ വലിപ്പം ഉണ്ട് അതിനു.ഞങ്ങള്‍ സാധനങ്ങള്‍ എല്ലാം അതില്‍ വെച്ചു.വിശപ്പിന്റെ ശക്തി കൊണ്ട് ഉണ്ടായിരുന്ന ഭക്ഷണം ഞങ്ങള്‍ പെട്ടെന്ന് കഴിച്ചു.മലയുടെ മുഗളില്‍ ധാരാളം പഴങ്ങള്‍ ഉണ്ട്.

Saturday, February 21, 2009

ചോക്കാട് കൂമ്പന്‍.

ഒരു മല അടിവാരത്തില്‍ ജനിച്ചതില്‍ വളരെ അധികം സന്തോഷിക്കുന്ന ഒരാളാണ് ഞാന്‍.കാരണം മല കയറാന്‍ ആഗ്രഹം തോന്നിയാല്‍ അധികം ചിലവോ താമസമോ കൂടാതെ എപ്പോള്‍ വേണമെങ്കിലും ആ ആഗ്രഹം സഫലമാക്കാം.കാളികാവ് മലനിരകളില്‍ ഉയര്‍ന്നു നില്‍കുന്ന ഒരു മലയാണ് ചോക്കാട് കൂമ്പന്‍.അതിന്റെ മുകളില്‍ ധാരാളം പഴങ്ങളും ജീവികളും ഉണ്ട് എന്നറിഞ്ഞു.ഞങ്ങള്‍ അഞ്ചു പേര്‍ അടങ്ങുന്ന ഒരു സംഘം ഒരു ദിവസം രാവിലെ കൂമ്പ കീഴടക്കാന്‍ തിരിച്ചു.രാവിലത്തെ ഭക്ഷണം കഴിച്ചു ഉച്ചയ്ക് ഉള്ളത് പൊതിഞ്ഞു വാങ്ങി.രാവിലെ പുറപെട്ടു വയ്കീട്ടു തന്നെ മടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.അതിന് വേണ്ടിയുള്ള സാധനങ്ങള്‍ മാത്രമെ കരുതിയിട്ടുള്.ഒരു ഓട്ടോ പിടിച്ചു അടക്കകുണ്ട് എഴുപതു ഏക്കര്‍ വരെ അതില്‍ പോയി.ഞാനും ജബ്ബാര്‍ , ബാപ്പു , ബാബു ,ബാവ എന്നിവരാണ് സന്ഘത്ത്തില്‍ ഉള്ളത്.അപ്പോഴേക്കും സമയം ഒന്പത് മണി ആയിട്ടുണ്ട്‌.ഞങ്ങള്‍ കയറ്റം തുടങ്ങി.കൂമ്പന്‍ മലയുടെ അടുത്തുള്ള ചെറിയ മലയാണ് ആദ്യം കയറുന്നത്.റബര്‍ തോട്ടത്തിലെ വഴിയിലൂടെ ആണ് പോവുന്നത്.റബര്‍ തോട്ടം കഴിഞ്ഞു ഞങ്ങള്‍ ഫോരെസ്ടിലേക്ക് കടന്നു.അതുവരെ വഴിയുണ്ടായിരുന്നു.ഇനി അങ്ങോട്ട് കൊടും കാറ്റിലൂടെയാണ് പോവുന്നത്.അതിന്റെ ഏറ്റവും മുകളില്‍ എത്തണം.ചെറിയ കാടുകള്‍ വെട്ടി തെളിച്ചു ബപ്പുവാന് മുന്നില്‍ നടക്കുന്നത്.മുള്ളും കൊമ്പുകളും കൊണ്ടു ശരീരമെല്ലാം ചെറിയ മുറിയുണ്ട്.അതി ഭയ്ന്കരമായ കൊക്കയുടെ അരികിലൂടെ നടന്നു ഞങ്ങള്‍ അതിന്റെ മുകളില്‍ എത്തി.അപ്പോഴേക്കും എല്ലാവര്കും കഴിച്ച ഭക്ഷണം ദഹിച്ചു.ഇനി അങ്ങോട്ട് പാറ കേട്ടാണ്‌.കുത്തനെയുള്ളതും വഴുക്കുന്നതും ആയ പറ വഴി ഞങ്ങള്‍ കയറ്റം തുടങ്ങി.

Friday, February 20, 2009

മനസ്സിന് സുഖം.

നിങ്ങള്‍ എത്ര മാനസിക പിരിമുറുക്കം അനുഭവിക്കുന്നുന്ടെകിലും നിങ്ങള്‍ക്ക് എല്ലാം മറക്കാന്‍ പറ്റിയ ഒരു നല്ല മാര്‍ഗമാണ് കൂട്ടമായ ഒരു മലകയറ്റം.ഒരിക്കലും ഒറ്റയ്ക്ക് ഒഴിഞ്ഞ മലകളിലേക്ക് പോവരുത്.ഒന്നു അപകടവും മറ്റൊന്ന് മാനസിക ഉള്ലാസത്ത്തിനാനെന്കില്‍ അത് ഒരിക്കലും നിങ്ങള്‍ക്ക് കിട്ടുകയും ഇല്ല.മലയെയും മലകയറ്റവും ഇഷ്ട പെടുന്ന ഒരാളെ ഒപ്പം കൂട്ടുക.കഴിവതും ലഹരി ഉപയോകിക്കുന്നത് ഒഴിവാക്കുക. അത് ചിലപ്പോള്‍ നിങ്ങളുടെ മനസ്സിനെ തളര്‍ത്തും. പെട്ടെന്ന് ഏതെങ്കിലും ജീവികള്‍ മുന്നില്‍ വന്നാല്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ ചിലപ്പോള്‍ താമസം വരാം.നിങ്ങള്‍ ശാരീരികമായി ഫുള്‍ ഫിട്ടാനെന്കില്‍ മാത്രം മല കയറാന്‍ ഒരുങ്ങുക. അടുത്തത് ഞങ്ങള്‍ അഞ്ചു പേര്‍ നടത്തിയ അതി സാഹസികമായ ചോക്കാട് കൂമ്പന്‍ മലയിലെക് നടത്തിയ യാത്രയുടെ വിവരണം. THANKS

ഒരിക്കലും മറക്കാത്തത്.

ഉറക്കത്തിന്റെ സുഖം അറിയണമെങ്കില്‍ തീര്‍ച്ചയായും ആളൊഴിഞ്ഞ ഒരു മലയില്‍സ്വല്പം ലഹരിയോടെ ഉറങ്ങണം.ആ സുഘതില്‍ ഞാനും ഒരല്പം കൂടുതല്‍ ഉറങ്ങി.ഉണര്‍ന്നപ്പോള്‍ കുറെ വയ്കി.നേരം നല്ല പോലെ വെളുത്തിരിക്കുന്നു.എഴുനേറ്റു പുറത്തു വന്നപ്പോള്‍ എല്ലാവരും പുറത്തുണ്ട്.നന്ന രാവിലെ ഉണര്‍ന്നവര്‍ക് നല്ല കാഴ്ച കിട്ടി.രാവിലെ കാട്ടുപോത്തിന്റെ കൂട്ടം ഉണ്ടായിരുന്നു.നിരാശയോടെ ചായ കുടിച്ചു വെറുതെ പുല്മെട്ടിലൂടെ നടന്നു.പോത്തിന്‍ കൂട്ടം നടന്ന അടയാളം കാണുന്നുണ്ട്.ഒരു സ്ഥലത്തു വിശാലമായ ഒരു സ്ഥലം ഒരു പോത്ത്‌ കിടന്നതിന്റെ അടയാളമാണ്.ശരിക്കും ആ സ്ഥലം കണ്ടാല്‍ അറിയും എത്ര വലിയ ഒരു പോത്താണ് അവിടെ കിടന്നത് എന്ന്.അതിനെ കാണാന്‍ പറ്റാത്തതിലുള്ള വിഷമം ഒന്നു കൂടി ഇരട്ടിച്ചു.എങ്കിലും സമാധാനിച്ചു.നാളെ നേരത്തെ എഴുന്നേറ്റു പുറത്ത് ഇറങ്ങണം.മനസ്സില്‍ ഉറപ്പിച്ചു.രാവിലത്തെ കോടയും കാറ്റും ഇളം വെയിലും ഒരു അനുഭൂധി തന്നെയാണ്.വലിക്കുന്ന സിഗരറ്റിനു ഒരു പവറും ഇല്ല. ഞാന്‍ തിരിച്ചു നടന്നു. രാവിലെ ചായക്ക് റവ ഉണ്ടാകിയിട്ടുണ്ട്.അതും കഴിച്ചു എല്ലാവരും കാട് കാണാന്‍ ഇറങ്ങി.തലയുയര്‍ത്തി നില്ക്കുന്ന കൂമ്പന്‍ പാറയാണ്‌ ഞങ്ങളുടെ ലക്ഷ്യം.മുകളിലേക്ക് കയറാന്‍ അധികം വിഷമം ഉണ്ടെന്നു തോന്നുന്നില്ല.കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിര്‍ത്തി ലൈന്‍ തെളിച്ചിട്ടുണ്ട്. അത് കൂമ്പന്‍ പാറയെ കീറി മുറിച്ചാണ് പോവുന്നത്.അതുവഴി ഞങ്ങള്‍ മുകളിലേക്ക് കയറാന്‍ തുടങ്ങി.വഴി ഉണ്ടെന്‍കിലും കടും കുത്തനെയാണ് കയറ്റം.കയ്യും കാല്‍മുട്ടും നിലത്തു കുത്തിയാണ് കയറുന്നത്.വഴിയില്‍ ഒരു ചെറിയ പാമ്പ് ചത്തു കിടക്കുന്നു. അത് ശ്രദ്ധിക്കാതെ ഞങ്ങള്‍ കയറ്റം തുടര്‍ന്ന്.കുറച്ചു മുകളില്‍ ജീവനുള്ള രണ്ടു പാമ്പുകളെയും കണ്ടു.ചെരുതാനെന്കിലും നല്ല ഭംഗിയുള്ള പാമ്പുകള്‍.ഒരു പക്ഷെ അപൂര്‍വ ഇനത്തില്‍ പെട്ടതാവാം.ഒരു കാമറ ഇല്ലാത്തതിന്റെ വിഷമം അപ്പോഴാണ്‌ എനിക്ക് തോന്നിയത്.എന്തായാലും ഞങ്ങള്‍ മുകളില്‍ എത്തി.ഞങ്ങളുടെയെല്ലാം പ്രധീക്ഷയ്കും അപ്പുറമായിരുന്നു അവിടുത്തെ കാഴ്ച.ലോകം തന്നെ ഞങ്ങളുടെ കാല്‍ കീഴില്‍ ആണെന്ന് തോന്നി.ഒരു ഭാഗത്ത് നിരന്നു കിടക്കുന്ന മല നിരകള്‍, മറു ഭാഗത്ത് മലപ്പുറം ജില്ലയുടെ ഒരു ഭാഗം മുഴുവനും പരന്നു വിശാലമായി കിടക്കുന്നു.രാവിലെ കൊടയെല്ലാം ഒഴിഞ്ഞതിനാല്‍ എല്ലാം ശരിക്ക് കാണുന്നുണ്ട്.ഞങ്ങള്‍ കുറെ നേരം അവിടെ ചിലവഴിച്ചു.പിന്നീട് തിരിച്ചു ഇറങ്ങി.ചുരുങ്ങിയത് മൂന്നു ദിവസം എങ്കിലും അവിടെ തങ്ങണം എന്നാണു ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.കൂമ്പന്‍ മലയുടെ ഒപ്പം നില്‍കുന്ന മറ്റൊരു മലയാണ് കത്തി ചുണ്ടന്‍ മല.അടുത്തത് ഞങ്ങളുടെ ലക്ഷ്യം കത്തി ചുണ്ടന്‍ മലയാണ്.ഭക്ഷണം കഴിഞ്ഞു അങ്ങോട്ട് പോവാന്‍ ഞങ്ങള്‍ തീരുമാനിച്ചു.അപ്പോള്‍ ഞങ്ങളുടെ എല്ലാ പ്രധീക്ഷകളും അവസാനിപ്പിച്ചു കൂട്ടത്തില്‍ രണ്ടു പേര്‍ക്ക് അന്ന് തന്നെ ഇറങ്ങണം എന്ന് പറഞ്ഞു.എല്ലാവര്കും ഒരേ മനസ് ആവില്ലല്ലോ.ഞങ്ങള്‍ അവരോട് വേണമെന്കില്‍ തിരിച്ചു പോവാന്‍ പറഞ്ഞു.ഞങ്ങള്‍ക്ക് അവിടെ നിന്നും ഇറങ്ങാന്‍ മനസ്സു വന്നില്ല.അവര്‍ക്ക് ഒറ്റയ്ക് പോവാന്‍ അറിയില്ല പേടിയും ഉണ്ട്.എന്തായാലും ഒടുവില്‍ മനസില്ലാമനസ്സോടെ എല്ലാവരും ഇറങ്ങാന്‍ തീരുമാനിച്ചു.മലയോടു സ്നേഹമില്ലാത്ത ആരുമായും ഇനി മല കയറ്റം ഉണ്ടാവില്ല എന്ന് ഉറപ്പിച്ചു ഞങ്ങള്‍ ഭൂമിയിലെ ഒരു സ്വര്‍ഗത്ത്തിനോട് വിട പറഞ്ഞു താഴേക്ക് ഇറങ്ങി.

Saturday, February 7, 2009

കൂമ്പന്‍ മലയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ് മല മുകളില്‍ കൂടി ഒഴുകുന്ന അതിമനോഹരമായ ഒരു ചോല.സാധാരണ മലകളില്‍ കാണാറുള്ള പോലെ ചെറിയ ചോലയാണെന്ന് ധരിക്കരുത്.രണ്ടു മീറ്ററോളം വീതിയും അരയ്കൊപ്പം വെള്ളവും ഉള്ള ഒരു ചെറു അരുവി.അത്രയ്കും ഉയരത്ത് അതുപോലെ ഒന്നു അല്ഭുധം തന്നെയാണ്.അതില്‍ ഒന്നു മുങ്ങി കുളിക്കണം എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷെ അതിന്റെ തണുപ്പ് അറിയാവുന്നത് കൊണ്ടു അത്തരം ഒരു പരീക്ഷണം നടത്താന്‍ ആരും മുതിര്‍ന്നില്ല.തണുപ്പ് കൂടി വന്നിട്ടുണ്ട്.എല്ലാവരും റെന്റിനു അകത്തേക്ക് പോയി.അകത്തു ചെറിയ ചൂടു ഉണ്ട്.കഴിച്ച സാധനം ചെറുതായി ഉണര്ന്നിട്ടുണ്ട്.രാത്രിയില്‍ ഞങ്ങള്‍ കുറച്ചു ദൂരം കാറ്റിലൂടെ നടന്നു.ശരിക്കും കാടിന്റെ അനുഭവം കിട്ടനമെന്കില്‍ രാത്രിയില്‍ കാട്ടിലൂടെ നടക്കണം.ആനയുടെ മണം മടുപ്പിക്കുന്ന ഗന്ധം.താഴെ ഞങ്ങള്‍ വന്ന വഴിയില്‍ നിന്നാവാം എന്ന് മച്ചാന്‍ പറഞ്ഞു.ചീവീടുകളുടെ ഒച്ചയും കാറ്റിന്റെ സീല്‍ക്കാരവും എല്ലാം ആസ്വദിച്ചു കുറച്ചു ദൂരം ഞങ്ങള്‍ നടന്നു.പുലി അടക്കം ധാരാളം വന്യ ജീവികള്‍ ഉള്ള കാടാണ്.ഒരു ആയുധവും ഇല്ലാതെ രാത്രിയില്‍ അതിലെ നടക്കുന്നത് അത്ര നല്ലതല്ലെന്ന് ഞങ്ങള്‍ക്ക് തോന്നി.ഞങ്ങള്‍ തിരിച്ചു ടെന്റിലേക്ക്‌ തന്നെ മടങ്ങി.പുലര്‍ച്ചെ ഉണര്‍ന്നാല്‍ ധാരാളം ജീവികളെ കാണാം എന്ന് പറഞ്ഞതു കൊണ്ടു ഞങ്ങള്‍ നേരത്തെ ഉറങ്ങാന്‍ കിടന്നു.

Friday, February 6, 2009



ഇടതൂര്‍ന്ന മരങ്ങളും കുറ്റി കാടുകളും നിറഞ്ഞ കൊടും കാട്ടിലൂടെ ഞങ്ങള്‍ നടന്നു.ചെറിയ ഇടതൂര്‍ന്ന മരങ്ങളും കുറ്റിമഴ പെയ്യുന്നുണ്ട്.കുറെ നടന്നു ഞങ്ങള്‍ കൂമ്പന്‍ മലയുടെ മുകളില്‍ എത്തി.അവിടെ ഞങ്ങളെ വരവേറ്റത് ആരെയും അതിശയിപ്പിക്കുന്ന മനോഹരമായ കാഴ്ചയാണ്.മരങ്ങളും കാടുകളും ഒന്നും ഇല്ലാതെ ആരോ ഒരുക്കി വച്ചപോലെ വിശാലമായ പുല്‍ത്തകിടി.അതിന് നടുവില്‍ ഒരു ചെറിയ കുളം.നെറ്റിപ്പട്ടം കെട്ടി തലയുയര്‍ത്തി നില്‍കുന്ന ഒരു കൊമ്പനെ പോലെ നില്ക്കുന്ന കൂമ്പന്‍ പാറ. സമയം നാല് മനിയോടടുത്തു.നല്ല കോടയും കാറ്റും ഉണ്ട്.മഴ അല്പം കുറഞ്ഞിട്ടുണ്ട്.താമസിക്കാനുള്ള സ്ഥലം ശരിയാക്കണം.എല്ലാവരും അതിന് വേണ്ടി ഒരാള്‍ ഉയരമുള്ള പുല്ലുകല്‍ക്കിടയിലൂടെ നടന്നു.അല്പം മാറി കുറ്റി കാടുകള്‍ക്കിടയില്‍ വിശാലമായ ഒരു മുറ്റം പോലെ ഉള്ള ഒരു സ്ഥലത്തു ഞങ്ങള്‍ എത്തി.ചുറ്റും കിടങ്ങുകള്‍ ഉള്ള ഉരു സ്ഥലം.ഫോറസ്റ്റ് ഗാര്‍ഡുമാര്‍ താമസിച്ചിരുന്ന സ്ഥലമാണ്.മഴക്കാലം ആയതു കൊണ്ടു അടുത്തൊന്നും ആരും വന്നതായി തോന്നുന്നില്ല,ഞങ്ങള്‍ എല്ലാവരും സാധനങ്ങള്‍ എല്ലാം താഴെ വച്ചു കര്മാനിരതമായി.കുറച്ചു പേര്‍ പുല്ലു വെട്ടി സ്ഥലം ശരിയാക്കി.കുറച്ചു പേര്‍ ഓട വെട്ടി കൊണ്ടുവന്നു ഒരു ചെറിയ ട്ടെന്റ്റ് പോലെ കെട്ടിയുണ്ടാക്കി.കൊണ്ടുവന്ന പ്ലാസ്റ്റിക് ഷീറ്റ് മുകളിലും നിലത്തും ഇട്ടു.വളരെ താഴ്ത്തിയാണ് ഷെഡ് ഉണ്ടാകിയിരിക്കുന്നത്.മുട്ട് കുത്തിയാണ് ഉള്ളില്‍ നടക്കുന്നത് .ഞങ്ങള്‍ ഭക്ഷണം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി.അതിന് വേണ്ടതെല്ലാം ഒരുക്കി കൊടുത്തു ഞങ്ങള്‍ കയ്യില്‍ കരുതിയ ഒരു കുപ്പിയും എടുത്തു ഞങ്ങള്‍ നാലുപേര്‍ പുറത്തേക്ക് പോയി.കാടിന്റെ മനോഹാരിതയും ആസ്വതിച്ചു ഞങ്ങള്‍ അത് കാലിയാക്കി.ഒരു കാര്യവും ഉണ്ടായില്ല അത്രയ്ക്കാണ് അതിന് മുകളിലെ തണുപ്പ്.എന്തായാലും തണുപ്പിനു ഒരാശ്വാസം കിട്ടി.ലോകത്തെ ഏറ്റവും മനോഹരമായ സ്ഥലം ഏതെന്ന് ചോതിച്ചാല്‍ കൂമ്പ കണ്ട ആരും പറയും അത് കൂമ്പന്‍ മലയാണ് എന്ന്.